Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayodhya Ram Temple

അയോധ്യയിലെ രാമക്ഷേത്ര സംഭാവന കൊള്ള; ക്ഷേത്ര ട്രസ്റ്റിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ക്ഷേത്ര ട്രസ്റ്റിനു സുപ്രീംകോടതി നോട്ടീസ്. ഹര്‍ജികളില്‍ ക്ഷേത്രം ട്രസ്റ്റ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം.

കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. . പ്രത്യേക അന്വേഷണ സംഘത്തോട് ഇതുവരെയുള്ള അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്ഐടി അന്വേഷണം പര്യാപ്തമല്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം. ക്ഷേത്രത്തിന്‍റെ സാമ്പത്തിക ഇടപാടുകളില്‍ സമഗ്ര ഫോറന്‍സിക് ഓഡിറ്റ് വേണമെന്നാണ് ആര്‍ജെഡി എംപി സുധാകര്‍ സിംഗിന്‍റെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്. നേരത്തെ ലക്നോ കോടതിയിലടക്കം വിഷയത്തില്‍ ഹര്‍ജി വന്നിരുന്നെങ്കിലും സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്നു കാട്ടി തള്ളുകയായിരുന്നു.

National

അയോധ്യ രാമക്ഷേത്രത്തിന് 1,000 വർഷം കാലാവധി

ന്യൂഡൽഹി: ഇരുന്പോ ഉരുക്കോ ഇല്ലാതെ 1,800 കോടി രൂപ ചെലവിൽ നിർമിച്ച അയോധ്യയിലെ രാമക്ഷേത്രത്തിനു ആയിരം വർഷത്തെ കാലാവധി. നാലായിരത്തിലധികം തൊഴിലാളികളും കരകൗശല വിദഗ്ധരും രാപകലില്ലാതെ അഞ്ചു വർഷംകൊണ്ടു നിർമിച്ച ക്ഷേത്രത്തിന് കാലാവസ്ഥ, പ്രകൃതിദുരന്തങ്ങൾ, സമയം എന്നിവയെ 1,000 വർഷത്തേക്കെങ്കിലും അതിജീവിക്കാൻ കഴിയുമെന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി.

2020ൽ തുടങ്ങിയ ക്ഷേത്രമിർമാണം പൂർത്തിയാക്കിയതിന്‍റെ പ്രതീകമായാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ചൊവ്വാഴ്ച പതാക ഉയർത്തൽ ചടങ്ങ് നടത്തിയത്.

ലോക്സഭ തെരഞ്ഞെടുപ്പിനുമുന്പായി കഴിഞ്ഞ വർഷം ജനുവരി 22ന് പ്രധാനമന്ത്രി മോദി അയോധ്യയിലെ രാമക്ഷേത്രത്തിലെ പൂജയും ഉദ്ഘാടനവും നിർവഹിച്ചിരുന്നു. വിശാല ഓഡിറ്റോറിയവും മൊത്തം ലാൻഡ്സ്കേപ്പിംഗും ചുറ്റുമതിലുകളും ഉൾപ്പെടെയുള്ള ക്ഷേത്രസമുച്ചയത്തിന്‍റെ നിർമാണം അടുത്ത വർഷം അവസാനത്തോടെയാകും പൂർത്തിയാകുക.

ക്ഷേത്രനിർമാണത്തിനുള്ള പ്രാരംഭ സംഭാവനയായി 3,000 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ 1,800 കോടിയാണു ക്ഷേത്രത്തിനായി ചെലവഴിച്ചത്. റൂർക്കിയിലെ കേന്ദ്ര കെട്ടിട നിർമാണ ഗവേഷണ ഇൻസ്റ്റിറ്റ്യട്ട് (സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്- സിഎസ്ഐആർ, സിബിആർഐ), മദ്രാസ്, ഡൽഹി, മുംബൈ, ഗോഹട്ടി ഐഐടികൾ, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് എന്നിവിടങ്ങളിൽനിന്നുള്ള എൻജിനിയർമാരുടെയും ശാസ്ത്രജ്ഞരുടെയും പിന്തുണയോടെയാണ് ഇരുന്പും ഉരുക്കുമില്ലാതെ ആയിരം വർഷം നിലനിൽക്കുന്ന ക്ഷേത്രം നിർമിച്ചത്.

പ്രധാനമന്ത്രി മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും യുപി കേഡർ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന നൃപേന്ദ്ര മിശ്രയാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്‍റെ നിർമാണ സമിതി ചെയർമാൻ. ആകെ 70 ഏക്കറിലാണു രാമക്ഷേത്ര സമുച്ചയം വ്യാപിച്ചുകിടക്കുന്നത്. ഇതിൽ 2.7 ഏക്കറിൽ പ്രധാന ക്ഷേത്രസമുച്ചയം ഉൾപ്പെടെ 20 ഏക്കറാണു നിർമാണങ്ങൾക്കായി ഉപയോഗിച്ചത്. ശേഷിച്ച 50 ഏക്കറിൽ 30 ഏക്കർ ചെറുവനം ഉൾപ്പെടെ ഹരിത മേഖലയാക്കും. നാലു കിലോമീറ്റർ ചുറ്റളവിലാണു ക്ഷേത്രസമുച്ചയത്തിന്‍റെ മതിൽക്കെട്ട്.

National

രാമക്ഷേത്രത്തിന്‍റെ ഗോപുരത്തിൽ കാവി പതാക ഉയർത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഗോപുരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാവി പതാക ഉയർത്തി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പ്രധാന ക്ഷേത്രത്തിൽ പ്രാർഥന നടത്തി ആരതി ഉഴിഞ്ഞ ശേഷമാണ് മോദി പതാക ഉയർത്തിയത്. പത്തടി ഉയരവും 20 അടി നീളവുമുള്ളതാണു പതാക.

"നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവാണ് ഇന്ന് ഉണങ്ങിയത്. നമ്മൾ ശ്രീരാമഭഗവാനിൽ നിന്ന് പഠിക്കണം. അദ്ദേഹത്തി‍ന്‍റെ വ്യക്തിത്വം മനസിലാക്കണം. അദ്ദേഹത്തിന്‍റെ സ്വഭാവഗുണങ്ങൾ സ്വാംശീകരിക്കണം, 2047ൽ രാജ്യം സ്വാതന്ത്രത്തി‍ന്‍റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ഒരു വികസിത രാഷ്ട്രം കെട്ടിപ്പടുക്കണം. ഇന്ത്യയുടെ അടുത്ത ആയിരം വർഷത്തേക്കുള്ള അടിത്തറ നമ്മൾ ശക്തമാക്കണം'– മോദി പറഞ്ഞു.

191 അടി ഉയരത്തിലുള്ള ഗോപുരത്തിലാണ് പ്രധാനമന്ത്രി പതാക ഉയർത്തിയത്. ത്രികോണാകൃതിയിലുള്ള പതാകയിൽ നടുക്ക് സൂര്യ അടയാളവും അതിനുള്ളിൽ ഓം ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്. ആത്മാഭിമാനം, ഐക്യം, സാംസ്കാരിക തുടർച്ച എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് പതാക.

Latest News

Corehub Up